ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെയാണ്. രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് നിര്‍ണായക പോരാട്ടമാണ്.പല എക്‌സിറ്റ് പോള്‍ ഫലങ്ങളിലും പാര്‍ട്ടി പിന്നിലാകുമെന്നോ കടുത്ത മത്സരം നേരിടുമെന്നോ ആണ് ഫലങ്ങള്‍. ഇതിനിടെ ഹിമാചലില്‍ 30 മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസ് സംസ്ഥാന ഘടകം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി .

പാര്‍‌ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അടുത്ത ആറ് വര്‍ഷത്തേക്കാണ് ഇവരെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്. ഷിംലയിലെ പാര്‍ട്ടി ഭാരവാഹികളാണ് പുറത്തായവരിലെല്ലാം. ചോപല്‍ കോണ്‍ഗ്രസ് ബ്ളോക്ക് കമ്മിറ്റിയില്‍ നിന്നും ലഭിച്ച പരാതിയെ തുടര്‍ന്നാണ് കര്‍ശന അച്ചടക്ക നടപടി.

നിലവില്‍ ബിജെപി എംഎല്‍എ ബല്‍ബീര്‍ വെര്‍മ്മയ്‌ക്കെതിരെ തനിക്ക് സീറ്റ് ലഭിക്കാത്തതിനാല്‍ 2017ല്‍ ചോപല്‍ സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുഭാഷ് മംഗ്ളേത്തെ ഇത്തവണ വിമത സ്ഥാനാര്‍ത്ഥിയായി ഇവിടെ മത്സരിക്കുന്നുണ്ട്. ഇദ്ദേഹത്തിന് അനുകൂലമായി നില്‍ക്കുന്നവര്‍ക്കാണ് കൂടുതലും നടപടി നേരിടേണ്ടിവന്നതെന്നാണ് സൂചനകള്‍.