ട്രേഡ് ആൻഡ് ഇൻഡസ്ട്രി വിഭാഗത്തിലാണ് സുന്ദർ പിച്ചൈയ്ക്ക് പത്മഭൂഷൺ നൽകിയത്. ഇന്ത്യ എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഞാൻ എവിടെപ്പോയാലും അതിനെ എന്റെ കൂടെ വഹിക്കുന്നുണ്ടെന്ന് അവാർഡ് വാങ്ങിയ വേളയിൽ പിച്ചൈ പറഞ്ഞു. വെള്ളിയാഴ്ച സാൻഫ്രാൻസിസ്കോയിൽ പിച്ചൈയുടെ അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് പുരസ്ക്കാരം ഏറ്റു വാങ്ങിയത്.

ഗൂഗിൾ ആൻഡ് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയെ ഇന്ത്യയിലെ മൂന്നാമത് പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി ആദരിച്ചു. ട്രേഡ് ആൻഡ് ഇൻഡസ്ട്രി വിഭാഗത്തിലാണ് സുന്ദർ പിച്ചൈയ്ക്ക് പത്മഭൂഷൺ നൽകിയത്.

പഠനത്തിനും പാഷനും ഏറെ വില കല്പിക്കുന്ന ഒരു കുടുംബത്തിൽ ആണ് ഞാൻ വളർന്നത്. അതു കൊണ്ട് തന്നെ റിസേർച്ച് ചെയ്യാനും എന്റെ താൽപര്യങ്ങളനുസരിച്ച് റിസേർച്ച് ചെയ്യാനും എനിക്ക് വേണ്ടി ത്യാഗം ചെയ്തത് മാതാപിതാക്കളാണ്. സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകളെ പ്രയോജനപ്പെടുത്തുക മാത്രമാണ് താൻ ചെയ്തതെന്ന് പിച്ചൈ പറഞ്ഞു.

ഡിജിറ്റൽ ടൂളുകൾ നിർമ്മിക്കുന്നതിലും ലോകത്തിന്റെ വിവിധ വിഭാഗങ്ങളിലും സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനും പിച്ചെെ പ്രശംസനീയമായ ശ്രമങ്ങൾ നടത്തുന്നുവെന്ന് തരൺജിത് സിംഗ് സന്ധു പറഞ്ഞു. വേഗത, സിംപ്ലിസിറ്റി, സേവനം എന്നിവ സമന്വയിപ്പിക്കുന്ന സാങ്കേതികവിദ്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് അനുസ്മരിച്ചുകൊണ്ട് ഇന്ത്യയിൽ നടക്കുന്ന ഡിജിറ്റൽ വിപ്ലവം ഗൂഗിൾ പൂർണമായി ഉപയോഗിക്കുമെന്ന് സന്ധു പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ത്യ എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഞാൻ എവിടെപ്പോയാലും അതിനെ എന്റെ കൂടെ വഹിക്കുന്നുണ്ടെന്ന് അവാർഡ് വാങ്ങിയ വേളയിൽ പിച്ചൈ പറഞ്ഞു. വെള്ളിയാഴ്ച സാൻഫ്രാൻസിസ്കോയിൽ പിച്ചൈയുടെ അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് പുരസ്ക്കാരം ഏറ്റു വാങ്ങിയത്. മധുരയിൽ ആണ് സുന്ദർ പിച്ചൈ ജനിച്ചത്. ഈ വർഷം 17 പേർക്കാണ് രാജ്യം പത്മഭൂഷൺ നൽകി ആദരിക്കുന്നത്.

ഈ മഹത്തായ ബഹുമതി നൽകിയതിന് ഞാൻ സർക്കാരിനോടും ഇന്ത്യയിലെ ജനങ്ങളോടും നന്ദി പറയുന്നു. എന്റെ മാതൃരാജ്യത്തിൽ നിന്നു തന്നെ ഇത്തരത്തിൽ നിന്നു തന്നെ ഇത്തരത്തിൽ ഒരു വലിയ ആദരവ് ലഭിക്കുന്നത് വലിയ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവിൽ നിന്നാണ് പിച്ചൈ അവാർഡ് വാങ്ങിയത്.